ഗൊരഖ്പൂര്‍ ദുരന്തം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 70 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സാധിക്കില്ല. ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ നിരസിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്നിട്ടും പരാതിയുണ്ടെങ്കില്‍ അലഹാബാദ് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. യു.പിയില്‍ ബി.ആര്‍.ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ ആഗസ്ത് ഏഴുമുതല്‍ ഇതുവരെ 70 കുട്ടികള്‍ മരിച്ചിരുന്നു. ബില്ലടക്കാത്തതിനെ തുടര്‍ന്നാണ് ഓക്‌സിജന്‍ വിതരണം നിലച്ചതെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. 48 മണിക്കൂറിനുള്ളില്‍ മാത്രം 38 കുട്ടികളാണ് മരിച്ചത്. മരിച്ചവരില്‍ പലരും നവജാത ശിശു പരിചരണ വാര്‍ഡില്‍ കഴിയുന്ന ശിശുക്കാളായിരുന്നു. സംഭവത്തില്‍ ഔദ്യേആഗികമായി പരാതികളൊന്നും ലഭിക്കാത്തതിനാല്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. സംസ്ഥാനസര്‍ക്കാര്‍ ആഗസ്ത് 12ന് ചീഫ് സെക്രട്ടറി തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്പന്റെ് ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദുരന്തം സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

KCN

more recommended stories