യുഡിഎഫ് വടക്കന്‍ മേഖലാ യോഗം ഇന്ന് കോഴിക്കോട് ചേരും

കോഴിക്കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് വടക്കന്‍ മേഖലാ യോഗം ഇന്ന് കോഴിക്കോട് ചേരും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഉപതെരെഞ്ഞെടുപ്പ് ഫലവും യോഗത്തില്‍ ചര്‍ച്ചയാകും. തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ മുസ്ലീം ലീഗ് നേതൃയോഗവും ഇന്ന് കോഴിക്കോട് ചേരുന്നുണ്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം ആദ്യമായാണ് യു.ഡി.എഫ് നേതൃയോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന പടയൊരുക്കം യാത്രയാണ് വടക്കന്‍മേഖലാ യോഗത്തിന്റെ മുഖ്യ അജന്‍ഡ എങ്കിലും സോളാര്‍ റിപ്പോര്‍ട്ടും വേങ്ങര തെരഞ്ഞെടുപ്പ് ഫലവും ചര്‍ച്ചാകും. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീയ ആയുധമാക്കുന്ന സര്‍ക്കാര്‍ നീക്കത്തെ യോജിച്ച് ചെറുക്കാനുള്ള തന്ത്രങ്ങള്‍ക്കും രൂപം നല്‍കിയേക്കും.

അതേ സമയംഈ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന വ്യത്യസ്ത അഭിപ്രായങ്ങളും യോഗം പരിശോധിക്കും.വേങ്ങരയില്‍ പരമ്പരാഗത ലീഗ് വോട്ടുകള്‍ ഇടത് പക്ഷത്തേക്ക് ചോര്‍ന്നുവെന്നാണ് വിലയിരുത്തല്‍.സ്ഥാനാര്‍ത്ഥിയെ ചൊല്ലി തുടക്കത്തിലുണ്ടായ ആശയകുഴപ്പവും അനൈക്യവുമെല്ലാം ഭൂരിപക്ഷം കുറയാന്‍ കാരണമായെന്നും നേതൃത്വം കരുതുന്നു. അതേസമയം വേങ്ങര തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തനായി ലീഗ് നേതൃവും കോഴിക്കോട് ചേരുന്നുണ്ട്. ന്യൂനപക്ഷ വിഷയങ്ങള്‍ ഉയര്‍ര്‍ത്തിക്കാട്ടി സിപിഎമ്മും, എസ്ഡിപിഐയും നടത്തിയ പ്രചാരണം ലീഗിന് ക്ഷീണമായെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. യുവാക്കള്‍ക്ക് അവസരം നിഷേധിച്ചതിലുള്ള യൂത്ത് ലീഗിന്റെ അതൃപ്തി ഭൂരിപക്ഷം കുറയാന്‍ കാരണമായോയെന്ന് ലീഗ് സംശയിക്കുന്നു.ഇതോടൊപ്പം യൂത്ത് ലീഗ് നേതൃ യോഗവും ഇന്ന് ചേരുന്നുണ്ട്. യുഡിഎഫ് യോഗത്തില്‍ ഉന്നതാധികാര സമിതി അംഗങ്ങളും 6 ജില്ലകളില്‍ നിന്നുള്ള ജില്ലാ നേതാക്കളും പങ്കെടുക്കും.

KCN