അവകാശങ്ങള്‍ക്കായി ഭിന്നശേഷി കുട്ടികളും അദ്ധ്യാപകരും സമരത്തില്‍

കൊച്ചി: സൗജന്യ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ക്കായി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധം ശക്തമാക്കുന്നു.സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഈ മാസം 31 ന് നടക്കും.എറണാകുളത്തെ കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധക്കൂട്ടായ്മയില്‍ 100കണക്കിന് കുട്ടികളും,രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.

സമൂഹം അരികുകളിലേക്ക് മാറ്റി നിര്‍ത്തിയവര്‍,ഒടുവില്‍ അവകാശങ്ങള്‍ക്കായി അവര്‍ നടുറോഡിലേക്കിറങ്ങി. വിദ്യാഭ്യാസ ചിലവ് താങ്ങാനാകാതെ വന്നതോടെ കുട്ടികളില്‍ ചിലര്‍ പഠനം നിര്‍ത്തുകയാണ്. ഇത്തരം സ്‌കൂളുകളില്‍ 5 കുട്ടികള്‍ക്ക് വീതം ഓരോ അദ്ധ്യാപകര്‍ വേണം.
അതിനനുസരിച്ച് സഹായികളും. സ്‌കൂളുകളും ചിലത് ചിലവ് താങ്ങാനാകാതെ വന്നതോടെ അടച്ച് പൂട്ടലിന്റെ വക്കിലാണ്. തുച്ഛമെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന തുകപോലും തദ്ദേശഭരണസ്ഥാപനങ്ങള്‍ മുട്ടാപ്പോക്ക് കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുന്നതായി ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെയും കൊണ്ട് ഇവര്‍ സമരത്തിനിറങ്ങിയത്.

KCN

more recommended stories