കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു

കയ്യൂര്‍: കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം ആരോഗ്യ- സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.ആര്‍ദ്രം പദ്ധതിയും ചീമേനി ഗവ.ആയുര്‍വേദാശുപത്രിയിലെ നിര്‍വിഷപദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായി. അസിഎന്‍ജിനീയര്‍ കെ.രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആയുഷ് പദ്ധതി അവതരണം ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം) ഡോ എ.പി.ദിനേശ്കുമാറും നിര്‍വിഷപദ്ധതി വിശദീകരണം ഡോ.എ.വി.സുരേഷ് നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാല്‍ പി.സി.സുബൈദ,കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗംഗാധര വാര്യര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ദിലീപ് തങ്കച്ചന്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.പി.രജനി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാ മന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ എസ് എം ആയുര്‍വേദം) ഡോ.എ.വി.സുരേഷ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി പി മോഹനന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.സുധാകരന്‍, വൈഎംസി ചന്ദശേഖരന്‍, പി എ നായര്‍, ടി പി അബ്ദുള്‍ സലാം, പി.വി.രാമചന്ദ്രന്‍ നായര്‍ സംസാരിച്ചു.കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശകുന്തള സ്വാഗതവും കയ്യൂര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപാ മാധവന്‍ നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ നബാഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പ് ചീമേനി ഗവ.ആയുര്‍വേദാശുപത്രിയില്‍ നടപ്പിലാക്കുന്ന നിര്‍വിഷ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി കയ്യൂര്‍ പി എച്ച് സി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. മൊഗ്രാല്‍പുത്തുര്‍ പിഎച്ച്സി, മുള്ളേരിയ പിഎച്ച്സി എന്നിവയും കുടുംബാരോഗ്യ കേന്ദ്രമായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി എണ്ണപ്പാറ, ഉദുമ, കരിന്തളം, വൊര്‍ക്കാടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും.
ആര്‍ദ്രം പദ്ധതി റിപ്പോര്‍ട്ട് ഡി എം ഒ അവതരിപ്പിച്ചു.
സര്‍ക്കാരാശുപത്രികളെ ജനങ്ങളുടെ ബന്ധുക്കളാക്കി മാറ്റുന്ന വിധം ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റത്തിനാണ സര്‍ക്കാറിന്റെ ലക്ഷ്യമെന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു
ആശുപത്രികള്‍ രോഗീ സൗഹൃദമാക്കും. ഒന്നര വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ 4200 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആദ്യ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റും. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള കുടുംബ ഡോക്ടര്‍ പ്രവര്‍ത്തിക്കും.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനകം ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സാധിക്കും. ഇതിനാവശ്യമായ കാത്ത് ലാബ് ഏര്‍പ്പെടുത്തും. എട്ട് ജില്ലാ ആശുപത്രികളിലാണ് കാത്ത് ലാബ് സ്ഥാപിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കും.10 ഡയാലിസിസ് മെഷീനുകള്‍ അനുവദിക്കും

KCN

more recommended stories