മൊഹാലി ഏകദിനം: ഇന്ത്യക്ക് 141 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

മൊഹാലി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുക്കാനെ കഴിഞ്ഞള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചാഹലിന്റെ ബോളിങ്ങാണ് ലങ്കയെ തകര്‍ത്തത്. മത്സരത്തില്‍ ലങ്കക്കായി സെഞ്ച്വറി നേടിയ മാത്യൂസിന്റെ ഇന്നിങ്‌സ് പാഴായി. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ഏകദിന ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഇന്നിങ്‌സിലുടെ രോഹിത് ശര്‍മ്മ നേടിയ ഇരട്ട സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്കക്കെതിരെ സംഹാരമാടിയ രോഹിത് ശര്‍മ തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യയെ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചു. രോഹിതിനൊപ്പം 88 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെയും 68 റണ്‍സെടുത്ത ധവാന്റെയും പ്രകടനം ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറിയാണ് രോഹിത് മൊഹാലിയില്‍ കുറിച്ചത്. ആദ്യ ഏകദിനത്തിലെ മോശം പ്രകടനത്തിന്റെ പാപഭാരം മുഴവുന്‍ തീര്‍ക്കുന്നതായിരുന്നു രോഹിതിന്റെ ഇന്നത്തെ ഇന്നിങ്‌സ്. കോഹ്‌ലിയില്ലാതെ ഇന്ത്യക്ക് തിളങ്ങാന്‍ കഴിയില്ലെന്ന് വിമര്‍ശനങ്ങളുടെ കൂടി മുനയൊടുക്കുന്നതാണ് ടീം ഇന്ത്യയുടെ ബുധനാഴ്ചയിലെ പ്രകടനം.

നേരത്തേ, ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ തന്നെ ശിഖര്‍ ധവാനുമായി ചേര്‍ന്ന് 115 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് രോഹിത് പടുത്തുയര്‍ത്തി. ശിഖര്‍ ധവാന്‍ പുറത്തായതിന് ശേഷമെത്തിയ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് രോഹിത് അതിവേഗം ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചു. മഹേന്ദ്രസിങ് ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. കുല്‍ദീപ് യാദവിന് പകരമായാണ് സുന്ദര്‍ ടീമിലിടം പിടിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീം തന്നെയാണ് ലങ്കക്കായി ഇറങ്ങുക. തമിഴ്‌നാടുകാരനായ വാഷിങ്ടണ്‍ സുന്ദറിന് 18 വയസാണ് പ്രായം.

KCN

more recommended stories