മേഘാലയയില്‍ തീവ്രവാദി ആക്രമണത്തില്‍ എന്‍സിപി സ്ഥാനാര്‍ഥിയടക്കം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഷില്ലോങ്: തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്ന മേഘാലയയില്‍ എന്‍സിപി സ്ഥാനാര്‍ഥി ജോനാഥന്‍ സാഗ്മ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വില്യംനഗര്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ഇദ്ദേഹം സഞ്ചരിച്ച വാഹനം സ്‌ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്തശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മേഖല സന്ദര്‍ശിക്കാനിരിക്കെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. ജൊനാഥന്‍ സാഗ്മയ്ക്ക് വോട്ട് ചെയ്യരുതെന്ന പോസ്റ്ററുകള്‍ നേരത്തെ മണ്ഡലത്തില്‍ വ്യാപകമായി പതിച്ചിരുന്നു. അറുപത് അംഗ നിയമസഭയിലേക്ക് 27നാണ് വോട്ടെടുപ്പ്.

KCN

more recommended stories