പിണറായി സര്‍ക്കാര്‍ കേരളത്തെ ബാറാലയമാക്കുന്നു: കെ.ശ്രീകാന്ത്

പെരിയ: അടച്ചിട്ട ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും പുതിയ മദ്യശാലകളും ബാറുകളും തുറന്നുകൊടുത്തുകൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തെ ബാറാലയമാക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. എന്‍ ഡി എ ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരിയയില്‍ നടക്കുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ സിപിഎം നേതൃത്വം മദ്യരാജാക്കന്‍മാരുടെ കാര്യം മാത്രമാണ് നടപ്പിലാക്കിയത്. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലെത്തി ജനങ്ങളെ സിപിഎം ഇപ്പോള്‍ വഞ്ചിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ കള്ളുഷാപ്പുകളും ബാറുകളും അനുവദിക്കുന്നനീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. മദ്യലോബികളുടെ നിയന്ത്രണത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മദ്യലോബികളുടെ പണം പറ്റി പാര്‍ട്ടി വളര്‍ത്തുകയും ധൂര്‍ത്തടിക്കുകയുമാണ് ചെയ്യുന്നത്. റേഷന്‍ കടയില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സ ലഭിക്കാതെ പട്ടിണിയിയും മരണത്തോട് മല്ലിടിക്കുന്ന അവസ്ഥയാണ്. ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് ആഡംബരകാറുകള്‍, വസതീ ഗ്രഹങ്ങള്‍ മോഡി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവൊഴിക്കുക, കണ്ണടയ്ക്കും സ്വന്തം സുഖചികിത്സയുക്കുമായി മന്ത്രിമാരും കോടികണക്കിന് രൂപയാണ് ചെലവൊഴിച്ചുകൊണ്ടിരിക്കുന്നത്. എംഎല്‍എമാരുടേയും മന്ത്രിമാരുടേയും ശമ്പളം ഐക്യകണ്ഠേന മന്ത്രി സഭ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കടക്കെണിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍.

മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, മണ്ഡലം ജന.സെക്രട്ടറിമാരായ എന്‍.ബാബുരാജ്, ജയകുമാര്‍ മാനടുക്കം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദിലീപ് പള്ളഞ്ചി, എ.സിന്ധു, ഇടപ്പണി ബാലകൃഷ്ണന്‍, ബി.രവീന്ദ്രന്‍, ബാലകൃഷ്ണന്‍ തച്ചങ്ങാട്, ജനാര്‍ദ്ദനന്‍ കുറ്റിക്കോല്‍, കാര്‍ത്ത്യായണി തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്ന് വൈകീട്ട് സമാപിക്കും. രാവിലെ ബി ജെ പി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യന്‍ സംബന്ധിക്കും.

KCN

more recommended stories