നായന്മാര്‍മൂലയില്‍ കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു

കാസര്‍കോട്: ദേശീയപാതയോരത്തെ കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു. കണ്ട് നിന്ന കരിമ്പ് വ്യാപാരി ബോധരഹിതനായിവീണു. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം.കരിമ്പ് വില്‍പന നടത്തുകയായിരുന്ന സ്ഥലത്തു നിന്നും കത്തി വാങ്ങി ഓടിപ്പോയ കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന്‍ ഹരീഷ് നായിക്കാണ് (30) സ്വയം കഴുത്തറുത്ത് മരിച്ചത്. സംഭവം കണ്ട വ്യാപാരിയാണ് ബോധരഹിതനായി വീണത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. യുവാവ് മരിക്കാനുണ്ടായ കാരണം വ്യക്തമല്ല. യുവാവിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞത്.

KCN

more recommended stories