സൗദിയില്‍ പ്രവാസി യുവാക്കളെ കാത്തിരിക്കുന്നത് 70,000 പുതിയ തൊഴിലവസരങ്ങള്‍

സൗദിയില്‍ പ്രവാസികള്‍ക്ക് എഴുപതിനായിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. സ്വകാര്യമേഖലയിലാണ് അവസരങ്ങള്‍. നേരത്തെ രാജ്യത്ത് വന്‍ തോതില്‍ വിദേശികള്‍ക്ക് ഇനി തൊഴിലവസരം ലഭിക്കുമെന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. സൗദി വികസനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. ഇനി രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതു കൊണ്ട് സൗദിയില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും.

സൗദി കിരീടവകാശി അമേരിക്കന്‍ സന്ദര്‍ശത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയുള്ള കാലം സൗദിയില്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കും. മൂന്നു വര്‍ഷം കൊണ്ട് സൗദിയില്‍ 30 വര്‍ഷംകൊണ്ട് ഉണ്ടായ മാറ്റങ്ങളെക്കാള്‍ കൂടുതല്‍ മാറ്റം വന്നു. നിലവില്‍ സൗദിയില്‍ പത്ത് ദശ ലക്ഷം പ്രവാസികള്‍ ജോലി ചെയുന്നു. ഇനിയുള്ള കാലം ഈ സംഖ്യ കുറയാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ മാനവ വിഭവശേഷി വേണം. രാജ്യം സാമ്ബത്തികമായി കൂടുതല്‍ പുരോഗതി നേടുന്നുണ്ട്.

സൗദിയിലെ പൊതു നിക്ഷേപ ഫണ്ട് 160 ബില്ല്യന്‍ ഡോളറില്‍ നിന്ന് 300 ബില്ല്യന്‍ ഡോളാറായി വര്‍ധിച്ചു. 2020 ല്‍ പൊതു നിക്ഷേപ ഫണ്ട് 2020 ല്‍ ഇത് 600 മുതല്‍ 700 ബില്ല്യന്‍ ഡോളാറായി വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചെറുകിട വ്യവസായ, വാണിജ്യ സംരംഭങ്ങള്‍, ഹോട്ടല്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയിലാണ് പ്രവാസികളെ സൗദി ക്ഷണിക്കുന്നത്. 1,16,068 തസ്തികളിലാണ് സ്വകാര്യമേഖലയില്‍ ഒഴിവുള്ളത്. ഇതില്‍ 70,149 ഒഴിവുകള്‍ പ്രവാസികള്‍ക്കുള്ളതാണ്. ബാക്കി 45,919 ഒഴിവുകള്‍ സ്വദേശികള്‍ക്കാണ്.

KCN

more recommended stories