മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍; വിവാദം

ചെന്നൈ: ‘ഡിഗ്രിക്ക് സെക്‌സ്’ കേസില്‍ തന്ന ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ തള്ളാന്‍ വാര്‍ത്താസമ്മേളനം നടത്തിയ തമിഴ്‌നാട് ഗവര്‍ണര്‍ വീണ്ടും വിവാദക്കുരുക്കില്‍. വാര്‍ത്താസമ്മേളനം കഴിഞ്ഞു തിരികെ പോകുന്നവഴി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി. ‘ദ് വീക്ക്’ വാരിക സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ലക്ഷ്മി സുബ്രഹ്മണ്യത്തിനായിരുന്നു എഴുപത്തെട്ടുകാരനായ ഗവര്‍ണറുടെ ‘തലോടല്‍’. ഇതിനെതിരെ ലക്ഷ്മിയുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി.

”വാര്‍ത്താസമ്മേളനം അവസാനിക്കുമ്പോഴും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം മറുപടിയായി അനുമതിയില്ലാതെ എന്നെ തലോടിയത്. എന്റെ രക്ഷാധികാരിയെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. തനിക്കുനേരെയുയര്‍ന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തള്ളി നിമിഷങ്ങള്‍ക്കുള്ളിലാണ് ഗവര്‍ണര്‍ ഇതു ചെയ്തത്. ഈ പെരുമാറ്റം തൊഴില്‍പരമല്ല, പ്രത്യേകിച്ചും വനിതകളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ അപരിചിതരായവര്‍ സ്പര്‍ശിക്കരുത്.” ലക്ഷ്മി സമൂഹമാധ്യമമായ ട്വിറ്ററില്‍ കുറിച്ചു.

KCN

more recommended stories