എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ചു

കൊച്ചി: കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം തുടരുന്നു. തീരുമാനത്തിന് ചുക്കാന്‍ പിടിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയാണ് പ്രവര്‍ത്തകരുടെ രോഷം തുടരുന്നത്.

സീറ്റ് നഷ്ടപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രങ്ങള്‍ ശവപ്പെട്ടിയിലാക്കി റീത്ത് വച്ച് പ്രതിഷേധിച്ചു. കേരളാ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയിലാണ് റീത്തും ശവമഞ്ചവും വച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരിക്കുന്നത്.

പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്കെന്ത് കിട്ടി, ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസന്‍മാരാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വിലനില്‍കിയത് മാമിയുടെ വീട്ടിലെ കമ്മട്ടത്തിനോ എന്നിങ്ങനെയുള്ള പ്രതിഷേധം വ്യക്തമാക്കുന്ന വാചകങ്ങളടങ്ങിയ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

KCN

more recommended stories