വീണ്ടും തുറന്നടിച്ച് സുധീരന്‍; രാജ്യസഭാ സീറ്റ് വിവാദം ഹിമാലയം മണ്ടത്തരമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്നും സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നും മാണി നാളെ ബി ജെ പിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്നും വി എം സുധീരന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ മതേതര മുന്നേറ്റം തകര്‍ക്കുന്നതാണ് നടപടി. ബി ജെ പിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. യു പി എയുടെ നഷ്ടം ബി ജെ പിയുടെ നേട്ടമാണെന്ന് നേതാക്കള്‍ ഓര്‍ക്കണമായിരുന്നുവെന്ന് സുധീരന്‍ ഓര്‍മ്മിപ്പിച്ചു. ബി ജെ പിയോടും സി പി എമ്മിനോടും വിലപേശിയയാളാണ് മാണി. കെ എം മാണി ചാഞ്ചാട്ടക്കാരനാണെന്ന പ്രസ്താവന സുധീരന്‍ ആവര്‍ത്തിച്ചു. പരസ്യപ്രസ്താവനക്കെതിരെ കെ പി സി സിയുടെ വിലക്ക് ലംഘിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചാണ് വി എം സുധീരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത് കൂടാതെ പരസ്യ പ്രസ്താവന പാടില്ലെന്ന ഒറ്റമൂലിയുമായി നേതൃത്വം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

KCN

more recommended stories