ട്രോളിംഗ് നിരോധനം: കേരളത്തിലേക്ക് വരുന്നത് ‘രാസമത്സ്യങ്ങള്‍’

കാസര്‍കോട്: ട്രോളിംഗ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിലെത്തുന്നത് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം. നേരത്തെ പിടികൂടി രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യമാണ് പ്രധാനമായും വിപണിയിലെത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്. ഇത്തരം മത്സ്യം കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് എന്നീ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്നുണ്ട്.

ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മത്സ്യമെത്തുന്നത്. അമോണിയയും, ഫോര്‍മാലിനും ചേര്‍ത്ത മത്സ്യങ്ങളാണ് പ്രധാനമായും സംസ്ഥാനത്ത് വിപണിയിലെത്തുന്നത്. കരള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്?നങ്ങളാണ് ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുകയെന്ന് ആരോഗ്യവിദഗ്ദരും മുന്നറിയിപ്പു നല്‍കുന്നു.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്)യുടെ പരിശോധനകിറ്റ് വഴിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നത്. കിറ്റിലുള്ള പേപ്പര്‍ സ്ലിപ്പ് മത്സ്യത്തില്‍ ഉരച്ചശേഷം റീഏജന്റ് ലായനി ഒരുതുള്ളി സ്ലിപ്പില്‍ പതിപ്പിച്ചു കഴിഞ്ഞാല്‍ കടും നീലനിറം ഉണ്ടാവുകയാണെങ്കില്‍ അമോണിയയോ ഫോര്‍മാലിനോ മത്സ്യത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് അനുമാനിക്കാം.

എന്നാല്‍ മറ്റു രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താനുമാവില്ല. മത്സ്യത്തിെന്റ സാമ്ബിള്‍ ശേഖരിച്ചശേഷം പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്നു മൊബൈല്‍ ലാബുകള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ ഉള്ളത്.

KCN

more recommended stories