സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ കരുത്തനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും ദരിദ്രരുടെയും പിന്നോക്കക്കാരുടെയും കരുത്തുള്ള ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കഠിനമായ ശ്വാസതടസത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില വഷളായത്. ജൂണില്‍ അദ്ദേഹത്തിന് സ്ട്രോക്ക് വന്നിരുന്നു. 2014 ല്‍ അദ്ദേഹത്തിന് മസ്തിഷ്‌കാഘാതവും സംഭവിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കരുത്തനായിരുന്ന അദ്ദേഹം 20042009 യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ലോക്സഭാ സ്പീക്കറായിരുന്നത്. അഭിഭാഷകനായിരുന്ന ചാറ്റര്‍ജി 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1971ല്‍ സിപിഎം സ്വതന്ത്രനായി ലോക്സഭയിലെത്തി. 1971 മുതല്‍ 2009 വരെയുള്ള നീണ്ട കാലയളവില്‍ 10 തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. അതിനിടെയില്‍ 1984ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. മമത ബാനര്‍ജിയാണ് അന്ന് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 1996ല്‍ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള പുരസ്‌കാരം സോമനാഥ് ചാറ്റര്‍ജിയ്ക്ക് ലഭിച്ചു. 2004ലെ ലോക്സഭാ പൊതുതെരഞ്ഞെടുപ്പില്‍ ചാറ്റര്‍ഡി പ്രോടൈം സ്പീക്കറായി. പിന്നീട് 14ാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വാസുദേവ് മാവാലങ്കാറിന് ശേഷം ഐക്യകണ്ഠേന സ്പീക്കറായി തെരഞ്ഞെടുക്കപ്പടുന്ന ആളാണ് സോമനാഥ് ചാറ്റര്‍ജി.

KCN

more recommended stories