കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് അംഗങ്ങള്ക്കയി എല്ലാ വര്‍ഷവും സംഘ്ടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ എതിരില്ലാത്ത ഒരു ഗോളിന് ഖൈത്താന്‍ യൂണിറ്റിനെ പരാജയപ്പെടുത്തി മംഗഫ് സെന്‍ട്രല്‍ യൂണിറ്റ് ഈ വര്‍ഷത്തെ ജേതാക്കളായി. മാര്‍ച്ച് 4 ന് രാവിലെ 7:00 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ കെഫാക് ജനറല്‍ സെക്രട്ടറി ഗുലാം മുസ്തഫ ഉത്ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ടി.കെ. സൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കായിക വിഭാഗം സെക്രട്ടറി അരുണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ്, കെഫാക് ട്രഷറര്‍ ഒ.കെ റസാഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് കല കുവൈറ്റ് ഫഹാഹീല്‍ മേഖല സെക്രട്ടറി പ്രസീദ് കരുണാകരന് നന്ദി രേഖപ്പെടുത്തി.
ഫഹാഹീല്‍ സൂക്ക് സബ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 20 ടീമുകളാണ് പങ്കെടുത്തത്. മികച്ച താരമായി മംഗഫ് സെന്‍ട്രല്‍ യൂണിറ്റിലെ മനുവും മികച്ച ഗോള്‍കീപ്പറായി ഇതേ യൂണിറ്റിലെ കൊച്ചുമോനും തിരഞ്ഞെടുക്കപ്പെട്ടു. അബു ഹലീഫ സി യൂണിറ്റിലെ സേവ്യറാണ് ടൂര്‍ണ്ണമെന്റിലെ ടോപ്സ്കോറര്‍. മികച്ച ഡിഫന്ററായി ഖൈത്താന്‍ യൂണിറ്റിലെ മഷ്റൂക്കിനെ തിരഞ്ഞെടുത്തു.
സഫറുള്ള, ബഷീര്‍, അസ്വദ് അലി, ടി.വി. ഹിക്മത്ത് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കെഫാക് ജനറല്‍ സെക്രട്ടറി ഗുലാം മുസ്തഫ, കല കുവൈറ്റ് കേന്ദ്ര ഭാരവാഹികളായ അനില്‍ കൂക്കിരി, സുഗതകുമാര്‍, ടി.കെ സൈജു, ജിജൊ ഡൊമിനിക്, അരുണ്‍ കുമാര്‍, പ്രസീദ് കരുണാകരന്, മുസ്ഫര്‍, രമേഷ് കണ്ണപുരം, മൈക്കിള്‍ ജോണ്സണ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.
അരുണ്‍ കുമാര്‍, പ്രസീദ് കരുണാകരന്, ജിജൊ ഡൊമിനിക്, ഷംസുദ്ധീന്, സജീവ് എബ്രഹാം, രെഘു പേരാമ്പ്ര, ജ്യോതിഷ് പി.ജി, സുജിത്ത് ഗോപിനാഥ്, വിനോദ് പ്രകാശ്, ജയകുമാര്‍ സഹദേവന്, രജീഷ് നായര്‍, തോമസ് എബ്രഹാം, രെഹില്‍ കെ. മോഹന്‍ദാസ്, ജിതിന് പ്രകാശ്, റൊണാള്‍ഡ്, ധര്മ്മാനന്ദന് തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment