റോസ്തോവ്∙ ദുബായിൽ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്ലൈദുബായ് ബോയിങ് യാത്രാവിമാനം തകർന്നു 61 പേർ മരിച്ചു. റഷ്യയിലെ റോസ്തോവ് ഓൺ ഡോണിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റൺവേ കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, 62 പേർ മരിച്ചതായി റഷ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 55 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണൽ എമർജൻസി മന്ത്രാലയവും വക്താവും വ്യക്തമാക്കി. യാത്രക്കാരെല്ലാവരും റഷ്യക്കാരായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൂടൽ മഞ്ഞിനെ തുടർന്ന് ആദ്യശ്രമത്തിൽ ഇറങ്ങാൻ സാധിക്കാത്തതിനാൽ രണ്ടാമതൊരിക്കൽ കൂടി ശ്രമം നടത്തുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ആറോളം വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടു.
more recommended stories
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
-
41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട്: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Leave a Comment