റോം ∙ മെഡിറ്ററേനിയൻ കടലിൽ ബോട്ടുകൾ മുങ്ങി നാനൂറോളം അഭയാർഥികൾ മരിച്ചതായി റിപ്പോർട്ട്. യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച നാലു ബോട്ടുകൾ തകർന്നാണ് അപകടമുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സൊമാലിയ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു ഇറ്റലിയിലേക്ക് കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്. കള്ളക്കടത്തുകാർ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെയാണ് അഭയാർഥികൾ യാത്ര ചെയ്തിരുന്നത്. മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചതായി ഇറ്റാലിയൻ പ്രസിഡന്റ് സ്ഥിരീകരിച്ചു. എന്നാൽ എത്ര പേരാണ് അപകടത്തിൽപ്പെട്ടത് എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 29 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത് എന്നാണ് റിപ്പോർട്ട്.
more recommended stories
-
ബിജെപിയിലേക്ക് പോകാന്‍ സുധാകരന് തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്
നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍.
-
നിരോധനാജ്ഞ; ‘ഇടതുപക്ഷത്തെ സഹായിക്കാണ് ‘രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി.
-
ഇനി മണിക്കൂറുകള്‍ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതാന്‍ ഇനി.
-
41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
പാലക്കാട്: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Leave a Comment