കണ്ണൂര്‍∙ കണ്ണൂർ വിമാനത്താവളം ഭൂമി ഇടപാടില്‍ ദ്രുതപരിശോധനയ്ക്ക് ഉത്തരവ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും വിമാനത്താവള നിർമാണത്തിന്റെ ചുമതല വഹിച്ച മന്ത്രി കെ. ബാബുവിനെതിരെയും അന്വേഷണം നടത്തണമെന്ന് തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജൂണ്‍ 17നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. നേരത്തെ ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഉത്തരമേഖല എഡിജിപി എൻ.ശങ്കർറെഡ്ഡി മരംമുറിച്ചു വിറ്റതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ നിർമാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരംമുറിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് പരാതി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, കിയാൽ എംഡി വി.ചന്ദ്രമൗലി, വി.ജെ.കുര്യൻ, ടോംജോസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരും. അനധികൃതമായി മരം മുറിച്ചതുവഴി സർക്കാരിന് 30 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് ത്വരിത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിജിലൻസിനോട് നിർദേശിച്ചത്. വിമാനത്താവളത്തിനായി മരം മുറിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും ഉദ്യോഗസ്ഥർ അനധികൃതമായി ഇടപെട്ടെന്ന് പരാതിയിൽ പറയുന്നു. മരംമുറിയുടെ വരവുചെലവുകൾ കണക്കിൽപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രിയുടെയും ബാബുവിന്റെയും അറിവോടെയാണ് ക്രമക്കേട് നടന്നതെന്നും പരാതിക്കാരൻ കോടതിയിൽ വാദിച്ചു.
more recommended stories
-
കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്, 11 കോടി രൂപ തിരിച്ചടയ്ക്കണം
ദില്ലി : കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്കും.
-
കിംഗ്സ്റ്റാര്‍ റമദാന് കിറ്റ് വിതരണം: ജിസിസി കമ്മിറ്റി ഫണ്ട് കൈമാറി
എരിയപ്പാടി: കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ്.
-
ഇന്ത്യയില്‍ ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് 29.1 ശതമാനം
ന്യൂഡല്‍ഹി , ഇന്ത്യയില്‍ നിരക്ഷരരായ യുവാക്കളെക്കാള്‍.
-
ഐഡി കാര്‍ഡ് വിതരണം ചെയ്തു
ആള് കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന് കാസര്‍കോട് ഈസ്റ്റ്.
Leave a Comment