മംഗലാപുരത്ത് രണ്ട് ഫൈനാന്‍സ് കമ്പനി ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു

vig_220414-1മംഗലാപുരം:   ബജ്‌പെയില്‍ ഉപഭോക്താവിന്റെ വീട്ടിലേക്ക് പണം വാങ്ങാന്‍ പോയ 2 ഫൈന്‍സ് കമ്പനി ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ബജ്‌പെ സ്വദേശിയായ മുഹമ്മദ് അലിയുടെ വീട്ടിലേക്ക് ഫൈനാന്‍സ് കമ്പനിയുടെ പ്രതിമാസ വിഹിതം വാങ്ങാനെത്തിയ വിഘ്‌നേഷ് കുമാര്‍ (27) , വിജേഷ് (25) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുഹമ്മദലിയുടെ മകളായ ഫാത്തിമ സുഹറ മുംതാസിന്റെ പേരില്‍ മോട്ടോര്‍ സൈക്കിള്‍ വാങ്ങാനായി ബജാജ് ഫൈനാന്‍സിന്‍ നിന്നും വായ്പയെടുത്തിരുന്നു. വായ്പക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് മുഹമ്മദലിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കമ്പനി ജീവനക്കാരോട് വീട്ടില്‍ വരാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നുവത്രെ. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരെയും തന്നെ ഫോണ്‍ ചെയ്ത് അപമാനിച്ചെന്ന് പറഞ്ഞ് മുഹമ്മദലി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പണമടച്ചില്ലെങ്കില്‍ കമ്പനി നിയമ നടപടി സ്വീകരിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ പ്രകോപിതനായ മുഹമ്മദലി ഇരുമ്പ് ദണ്ഢ് കൊണ്ട് ഇരുവരുടെയും തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ മംഗലാപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജേഷിനും കൈക്ക് പരിക്കേറ്റിട്ടുണ്ട്.ബജ്‌പെ പോലീസ് കേസെടുത്തു.

KCN

more recommended stories