കീവ്: യുക്രൈനെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വാചകമടി നിര്‍ത്തി നടപടിയെടുക്കണമെന്ന് റഷ്യയോട് അമേരിക്ക. റഷ്യയുടെ പ്രകോപനപരമായ സ്വഭാവം ആ രാജ്യത്തെ കൂടുതല്‍ ഒറ്റപ്പെടുത്തലിലേക്ക് നയിക്കുമെന്നും യു.എസ്. വൈസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. യുക്രൈന്റെ ഇടക്കാല പ്രധാനമന്ത്രി ആര്‍സെനി യാത്സെന്യൂക്കുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കീവില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ബൈഡന്റെ പ്രതികരണം.
കിഴക്കന്‍ യുക്രൈനിലെ പ്രക്ഷോഭകാരികള്‍ക്ക് നല്കുന്ന സഹായം റഷ്യ അവസാനിപ്പിക്കണം. മേഖലയിലെ കെട്ടിടങ്ങള്‍ കൈയേറിയ പ്രക്ഷോഭകാരികളോട് ഇവിടം വിട്ടൊഴിയണമെന്ന് പറയാനുള്ള ആര്‍ജവം അവര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 25-ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്, യുക്രൈന് പര്‍ലമെന്റിനെയും അഭിസംബോധന ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ച് കോടി ഡോളര്‍ (300 കോടി രൂപ) സഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment