ബെംഗളൂരു∙ കർണാടകയിൽ ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രിയും മലയാളിയുമായ കെ.ജെ.ജോർജ് രാജിവച്ചു. ഡപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് ഡിവൈഎസ്പി എം.കെ.ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ജോർജ് അടക്കം മൂന്നുപേർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് രാജിയെന്നു സൂചന. ഗണപതിയുടെ കുടുംബത്തിന്റെ ഹർജിയിൽ പ്രാദേശിക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈമാസം ഏഴിനാണ് ഗണപതിയെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു തൊട്ടുമുൻപു ഒരു സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ കെ.ജെ.ജോർജ്, ഇന്റലിജൻസ് ഐജി എ.എം.പ്രസാദ്, ലോകായുക്ത ഐജിപി പ്രണബ് മൊഹന്തി തുടങ്ങിയവരാണ് ഉത്തരവാദികളെന്ന് ഗണപതി പറഞ്ഞിരുന്നു. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് (സിഐഡി) അന്വേഷണം നടത്തിവരികയാണ്. മുൻ ആഭ്യന്തരമന്ത്രിയും നിലവിലെ നഗരവികസന മന്ത്രിയുമാണ് മലയാളിയായ കെ.ജെ.ജോർജ്. കോട്ടയം ജില്ലയിലെ ചിങ്ങവനമാണ് സ്വദേശം.
more recommended stories
-
ചീമേനിയില്‍ ഇരട്ട വോട്ട് പരാതിയില്‍ സസ്പെന്ഷന്. ബി എല്‍ ഓ എം രവിയെ സസ്പെന്‍ഡ് ചെയ്തു.
തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ചീമേനി ഇരുപതാം ബൂത്തിലെ.
-
മലയാളി വോട്ടര്‍മാര്‍ക്ക് ആശ്വാസം; സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ; സര്‍വീസ് കൊച്ചുവേളി-ബെംഗളൂരു റൂട്ടില്‍
ഏപ്രില്‍ 25 ന് ബെംഗളൂരുവില്‍ നിന്ന്.
-
കാസര്‍കോട് ഉപ്പള ഗേറ്റില്‍ 34 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.
തായല്‍ മൗവ്വല്‍ സ്വദേശിമുഹമ്മദ് സഹൂദാണ് (28).
-
മുസ്ലിം സംവരണത്തില്‍ പറഞ്ഞതിലുറച്ച് പ്രധാനമന്ത്രി
കോട്ട: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ.
Leave a Comment