ശശികല ടീച്ചര്‍ക്കെതിരെ കേസ്

rajadhani-copyകാഞ്ഞങ്ങാട്: ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് നല്‍കിയത്. ജില്ലാ പോലീസ് പരാതി ഹോസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് 1091/ 2016 ഐപിസി 153എ എന്ന കേസ് നമ്പറില്‍ കേസെടുക്കുകയായിരുന്നു. ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകള്‍ സഹിതമാണ് സി ഷുക്കൂര്‍ പരാതി നല്‍കിയിരുന്നത്.

വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഇടപെട്ടു എന്ന കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ശശികലയ്ക്കെതിരെ കേസെടുക്കാന്‍ താമസമെന്തെന്ന് ആരാഞ്ഞ് നവമാധ്യമങ്ങളില്‍ ക്യാമ്പയിനുകളുള്‍പ്പെടെ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി പൊതുവേദികളില്‍ പ്രസംഗം നടത്തിയെന്നും കാണിച്ചാണ് കാസര്‍കോട് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ഷുക്കൂര്‍ ശശികലയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുന്നതാണ് പ്രസംഗങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെളിവുകളായി പ്രസംഗങ്ങളുടെ യുട്യൂബ് ലിങ്കുകളും സി.ഡികളും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിക്കൊപ്പം നല്‍കിയരുന്നു.
സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുയും ശത്രുതാമനോഭാവം വളര്‍ത്തി പരസ്പരം അകറ്റുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ പ്രസംഗങ്ങളെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഓരോ പ്രസംഗങ്ങളുടേയും വരികളും വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളും സൗഹാര്‍ദത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയ മനസുകളെ പരസ്പരം അകറ്റുന്നതിനും ശത്രുക്കളാക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് മതേതര ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ലെന്നും നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. കാഞ്ഞങ്ങാട്ടുവെച്ചാണ് ശശികയുടെ പ്രസംഗങ്ങള്‍ കേട്ടതും ഡൗണ്‍ലോഡ് ചെയ്തതെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ച് ഭാവിയില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുവാന്‍ സാഹചര്യങ്ങള്‍ നല്‍കരുതെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. നേരത്തെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ശംസുദ്ധീന്‍ പാലത്തിനെതിരെ ഇദ്ദേഹം ജില്ലാ പോലീസ് സൂപ്രണ്ടിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഷംസുദ്ദീനെതിരെ യുഎപിഎ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് ശശികലയ്ക്കെതിരെയും കേസെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയേയും മുസ്ലീംമത വിഭാഗത്തേയും ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിന് സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രചാരകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെയും പോലീസ് സമാനമായ രീതിയില്‍ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. മലപ്പുറം പോത്തുകല്ല് പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍ , ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഡ്വ. ജഹാംഗീര്‍ നല്‍കിയ പരാതിയിലായിരുന്നു ഈ കേസ്.

ശശികല, ആറ്റിങ്ങല്‍ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗവും, ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുമെല്ലാം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രസംഗങ്ങള്‍ അധികവും വര്‍ഗീയ വിഷം വമിക്കുന്നതാണെന്ന ആരോപണം മുന്‍പുതന്നെ നിലനിലവിലുണ്ട്. ഇതിന് പിന്നാലെയാണ് പ്രസംഗത്തിനെതിരെ പരാതി പോലീസിന് മുന്നിലെത്തുന്നത്. സി ഷുക്കൂര്‍ തന്നെ മുന്‍പ് നല്‍കിയ ഒരു പരാതിയില്‍, സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലക്കലിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.

 

 

 

KCN

more recommended stories