മണിനാദം നിലച്ചിട്ട് ഒരുവര്‍ഷം…

മലയാളസിനിമയ്ക്കും കലാസാംസ്‌കകാരിക മേഖലയേ്ക്കും നികത്താനാവാത്ത നഷ്ടമായി കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. തന്മയത്വമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെയും മലയാളി ഹൃദയങ്ങളില്‍ നൊമ്പരപ്പെടുത്തുന്ന ഒരു ഓര്‍മയായി മണി ഇന്നും ജീവിക്കുന്നു. ചാലക്കുടിയില്‍ രാമന്‍ – അമ്മിണി ദന്പതികളുടെമകനായി 1971ല്‍ ജനനം. ദരിദ്രകുടുംബാംഗമായിരുന്ന മണി ഓട്ടോറിക്ഷ ഓടിച്ച് ജീവിത വൃത്തിയ്ക്ക് വക കണ്ടെത്തി. മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാഭവനിലെത്തി. അങ്ങനെ മണി കലാഭവന്‍ മണിയായി. അക്ഷരം എന്ന ചിത്രത്തില്‍ ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെവേഷത്തില്‍ മണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. സുന്ദര്‍ദാസ് ചിത്രം സല്ലാപത്തിലൂടെ കലാഭവന്‍ മണി ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ഹാസ്യലോകത്ത് മണിതന്റേതായ സിംഹാസനമുറപ്പിക്കുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമ സാക്ഷിയായത്. 1999ല്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയന്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയ മണിയുടെ അഭിനയമികവിനെ സിനിമാപ്രേമികള്‍ ഒന്നടങ്കം വാഴ്ത്തി. അന്ധനായ രാമുവായി മണി പകര്‍ന്നാടിയപ്പോള്‍അത് മികച്ച നടനുള്ള ദേശീയ അവാര്‍ഡിനരികില്‍ വരെ മണിയെ എത്തിച്ചു. പുരസ്‌ക്കാരം പ്രത്യേക ജൂറി പുരസ്‌ക്കാരത്തിലൊതുങ്ങിയപ്പോള്‍ കുഴഞ്ഞു വീണും മണി അന്ന് വാര്‍ത്തകളില്‍ ഇടംനേടി. കരുമാടിക്കുട്ടന്‍, ബെന്‍ജോണ്‍സണ്‍, ആയിരത്തില്‍ ഒരുവന്‍, ലോകനാഥന്‍ കഅട,കേരള പൊലീസ്, റെഡ് സല്യൂട്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പരമ്പരാഗത നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി.
കൂടാതെ വില്ലന്‍ വേഷങ്ങളിലും മണിയുടെ അഭിനയ പ്രതിഭ കയ്യൊപ്പ് ചാര്‍ത്തി. മലയാളത്തിനപ്പുറവും വളര്‍ന്നു മണിപ്പെരുമ. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം മണി തന്റേതായ ഇടം നേടി. സിനിമയില്‍ താരപദവി അലങ്കരിക്കുമ്പോഴുംചെറുപ്പം മുതല്‍ കൈമുതലായിരുന്ന നാടന്‍ പാട്ടിനെ കൈവിടാന്‍ മണി തയ്യാറായിരുന്നില്ല. കാസറ്റുകളിലൂടെയും ആല്‍ബങ്ങളിലൂടെയും നാടന്‍ പാട്ടിനെ മണി കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തിച്ചു. അങ്ങനെ പുതിയ തലമുറയ്ക്കുമുന്നില്‍ കലാഭവന്‍ മണിയെന്ന് പേര് നാടന്‍ പാട്ടിന്റെ പര്യായമായും മാറി.
കലാലോകത്ത് തലഉയര്‍ത്തി നില്‍ക്കുമ്പോഴും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു മണി. അതിരപപ്പള്ളിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ മണിക്കെതിരെ കേസെടുത്തു. എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വാക്കേറ്റം നടത്തിയും മണി വിവാദ കോളങ്ങളില്‍ ഇടം നേടി. ഏറ്റവും ഒടുവില്‍ ചാലക്കുടിയിലെ പാടിയെന്ന സ്വാകര്യവിശ്രമകേന്ദ്രത്തിലെ മദ്യപാനസദസ് കഴിഞ്ഞ് മാര്‍ച്ച് 5 ന് അബോധാവസ്ഥയില്‍ മണി കൊച്ചിയിലെ ആശുപത്രിക്കിടക്കയിലെത്തി. തൊട്ടു പിറ്റേന്നാള്‍ മാച്ച് 6 ന് ഒരു ദുരന്തചിത്രത്തിന്റെ ക്ലൈമാക്‌സ് പോലെ മണിയാത്രയായി; ഒരുപാടു ചോദ്യങ്ങള്‍അവശേഷിപ്പിച്ച് കൊണ്ട്.

KCN

more recommended stories