കോവിന്ദ് രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം അഞ്ച് മണിക്ക് പുറത്തുവരും. ആദ്യ റൗണ്ടില്‍ ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ആന്ധ്രയില്‍ 27,189, അരുണാചലില്‍ 448, അസമില്‍ 10,556, ബീഹാറില്‍ 22,460, ഗോവയില്‍ 500, ഹിമാചല്‍ പ്രദേശില്‍ 1,530, ജമ്മു കശ്മീരില്‍ 4,032, ഝാര്‍ഖണ്ഡ് 8,976 എന്നിങ്ങനെയാണ് സംസ്ഥാനാടിസ്ഥാനത്തില്‍ രാം നാഥിന് ലഭിച്ച വോട്ടുമൂല്യം. മീരാകുമാറിന് ആന്ധ്രയില്‍ പൂജ്യം, അരുണാചലില്‍ 24, അസമില്‍ 4060, ബീഹാറില്‍ 18,867, ഗേവായില്‍ 220, ഹിമാചലില്‍ 1,087, ജമ്മു കശ്മീരില്‍ 20,160, ഝാര്‍ഖണ്ഡ് 4,576 എന്നിങ്ങനെയുമാണ് വോട്ടുമൂല്യം ലഭിച്ചത്. ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയായാലേ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരുകയുള്ളൂ. റിട്ടേണിങ്ങ് ഓഫീസറാണ് ലോക് സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

KCN

more recommended stories