Home World ലോകത്തെ ഏറ്റവും വലിയ ഡാം സാങ്‌പോ നദിയില്‍ നിര്‍മിക്കാന്‍ ചൈന

ലോകത്തെ ഏറ്റവും വലിയ ഡാം സാങ്‌പോ നദിയില്‍ നിര്‍മിക്കാന്‍ ചൈന

by KCN CHANNEL
0 comment

; ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ചങ്കില്‍ തീ
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും, കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും, എന്‍ജിനീയറിങ് അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, ടിബറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ബീജിങ്: സാങ്‌പോ നദിയില്‍ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിര്‍മിക്കാനൊരുങ്ങി ചൈന. ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍ അരികിലാണ് ചൈന പടുകൂറ്റന്‍ ഡാം നിര്‍മിക്കുന്നത്. ജലവൈദ്യുത അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ചൈന അംഗീകാരം നല്‍കി. പദ്ധതി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020-ല്‍ ചൈനയിലെ പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ കണക്കനുസരിച്ച് യാര്‍ലുങ് സാങ്ബോ (സാങ്‌പോ) നദിയില്‍ നിര്‍മിക്കുന്ന അണക്കെട്ടിന് പ്രതിവര്‍ഷം മണിക്കൂറില്‍ 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. നിലവില്‍ ലോകത്തെ ഏറ്റവും വലിയ പദ്ധതിയായ ത്രീ ഗോര്‍ജസ് അണക്കെട്ടിന്റെ ശേഷിയുടെ മൂന്നിരട്ടിയിലധികം വരും.

ചൈനയുടെ കാര്‍ബണ്‍ ബഹിര്‍?ഗമനം കുറയ്ക്കുന്നതിനും, കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും, എന്‍ജിനീയറിങ് അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, ടിബറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. യാര്‍ലുങ് സാങ്ബോയുടെ ഒരു ഭാഗം 50 കിലോമീറ്റര്‍ പരിധിയില്‍ 2,000 മീറ്റര്‍ (6,561 അടി) താഴേക്ക് പതിക്കുന്നു. ഇവിടെ ജലവൈദ്യുത പദ്ധതിക്ക് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, എഞ്ചിനീയറിംഗ് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും നിര്‍മാണം.

ത്രീ ഗോര്‍ജസ് അണക്കെട്ടിന്റെ മൂന്നിരട്ടി ചെലവാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 254.2 ബില്യണ്‍ യുവാന്‍ (34.83 ബില്യണ്‍ ഡോളര്‍) ചെലവ് വരും. കുടിയൊഴിപ്പിക്കപ്പെട്ട 1.4 ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കുന്നതുള്‍പ്പെടെയുള്ള ചെലവാണ് കണക്കാക്കിയത്. നേരത്തെ 57 ബില്യണ്‍ യുവാനായിരുന്നു കണക്കാക്കിയിരുന് ചെലവ്. പദ്ധതി എത്ര ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും പീഠഭൂമിയിലെ ഏറ്റവും സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ പ്രാദേശിക ആവാസവ്യവസ്ഥയെ അത് എങ്ങനെ ബാധിക്കുമെന്നും അധികാരികള്‍ സൂചിപ്പിച്ചിട്ടില്ല. അതേസമയം, പദ്ധതി പരിസ്ഥിതികമായ പ്രശ്‌നങ്ങളോ താഴെയുള്ള പ്രദേശങ്ങളിലെ ജലവിതരണത്തിലോ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നിരുന്നാലും, ഇന്ത്യയും ബംഗ്ലാദേശും അണക്കെട്ടിനെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചു. യര്‍ലുങ് സാങ്‌ബോ ടിബറ്റില്‍ നിന്ന് തെക്കോട്ട് ഇന്ത്യയുടെ അരുണാചല്‍ പ്രദേശിലേക്കെത്തുമ്പോള്‍ സിയാങ് നദിയായും അസമിലെത്തുമ്പോള്‍ ബ്രഹ്‌മപുത്രയായും മാറുന്നു. ടിബറ്റിന്റെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന യാര്‍ലുങ് സാങ്‌ബോയുടെ മുകള്‍ ഭാഗത്ത് ചൈന ജലവൈദ്യുത ഉത്പാദനം ആരംഭിച്ചിരുന്നു.

You may also like

Leave a Comment