സ്വര്‍ണത്തേക്കാള്‍ മൂന്നിരട്ടി ലാഭം നല്‍കിയത് വെള്ളി: 1 ലക്ഷം മുടക്കിയവര്‍ക്ക് ലാഭം മാത്രം 1.70 ലക്ഷം

സ്വര്‍ണത്തേക്കാള്‍ മൂന്നിരട്ടി ലാഭം നല്‍കിയത് വെള്ളി: 1 ലക്ഷം മുടക്കിയവര്‍ക്ക് ലാഭം മാത്രം 1.70 ലക്ഷം

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയില്‍ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ലോഹങ്ങളുടേയും വിലയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും വെള്ളിയാണ് സ്വര്‍ണത്തെക്കാള്‍ വളരെ മികച്ച രീതിയില്‍ മുന്നേറിയതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കഴിഞ്ഞ അക്ഷയ തൃതീയ (2025 ഏപ്രില്‍ 30) സമയത്ത് 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഏകദേശം 97,910 ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലിന്റെ തുടക്കത്തില്‍ ഇത് ഏകദേശം 155000 വരെ എത്തിയിരിക്കുന്നു. അതായത് അന്ന് സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ലഭിച്ചത് ഏകദേശം 59 ശതമാനം ലാഭം.

മാര്‍ച്ച് മാസത്തില്‍ യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കാരണം സ്വര്‍ണ വില 14 ശതമാനം വരെ ഇടിഞ്ഞിരുന്നു. പക്ഷെ നിലവില്‍ വില തിരിച്ചുവരവിന്റെ പാതയിലാണ്. വെള്ളിയാകട്ടെ, കഴിഞ്ഞ അക്ഷയതൃതീയയില്‍ ഒരു കിലോഗ്രാമിന ഏകദേശം 1 ലക്ഷം രൂപ ആയിരുന്ന വില ഇപ്പോള്‍ 2.70 ലക്ഷത്തിന് അടുത്ത് എത്തിയിരിക്കുന്നു. അതായത് 170 ശതമാനം ലാഭം. കഴിഞ്ഞ വര്‍ഷം 1 ലക്ഷം രൂപയ്ക്ക് വെള്ളി വാങ്ങിയ ഒരു വ്യക്തിയുടെ ഇപ്പോഴത്തെ ലാഭം മാത്രം 1.70ലക്ഷം രൂപയായിരിക്കും. സ്വര്‍ണത്തിന്റെ ലാഭത്തിന്റെ മൂന്നിരട്ടി. മാര്‍ച്ചില്‍ 15-16 ശതമാനം ഇടിവ് നേരിട്ടെങ്കിലും ഏപ്രിലില്‍ വെള്ളി 6 ശതമാനം ലാഭം നേടി.

സ്വര്‍ണം പ്രധാനമായും സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാല്‍, ഡോളര്‍ ശക്തമാകുമ്പോഴും പലിശ നിരക്ക് മാറ്റങ്ങളുമൊത്ത് അതിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ കാണിക്കുന്നു. എന്നാല്‍ വെള്ളിക്ക് വ്യാവസായിക ഉപയോഗവും (സോളാര്‍, ഇലക്ട്രോണിക്‌സ്, ഗ്രീന്‍ ടെക്‌നോളജി) ഉള്ളതിനാല്‍ ഇവിടെ ഡിമാന്‍ഡ് കൂടുതല്‍ വ്യത്യസ്തമാണ്. ഇതാണ് വെള്ളിയെ കൂടുതല്‍ ലാഭകരമാക്കി മാറ്റിയത്.

ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, പലിശ നിരക്ക് പ്രതീക്ഷകള്‍, ഡോളര്‍ ശക്തിപ്പെടുന്നത് എന്നിവയെല്ലാം വിലകളെ സ്വാധീനിക്കുന്നുണ്ട്. ചില വിദഗ്ധര്‍ പറയുന്നത് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നയതന്ത്ര പുരോഗതി ഉണ്ടായാല്‍ സ്വര്‍ണ വിലയിലെ വര്‍ധനവ് പരിമിതപ്പെടാം എന്നുള്ളതാണ്. എന്നാല്‍ പുതിയ പിരിമുറുക്കം ഉണ്ടായാല്‍ വില വീണ്ടും ഉയരാം എന്നാണ്.

ഈ വര്‍ഷത്തെ അക്ഷയ തൃതീയ (ഏപ്രില്‍ 19, 2026) അടുത്തിരിക്കെ വിലകളില്‍ ഇപ്പോഴും ചാഞ്ചാട്ടം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഘട്ടംഘട്ടമായി നിക്ഷേപിക്കാനാണ് ടാറ്റ ഏസറ്റ് മാനേജ്‌മെന്റ് പോലുള്ള സ്ഥാപനങ്ങള്‍ ഉപദേശിക്കുന്നത്.

Scroll to Top