കാസര്‍ഗോഡ് പാടിയില്‍മധ്യവയസ്‌കനെ.വധിക്കാന്‍ ശ്രമിച്ച കേസില്‍പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുംശിക്ഷ വിധിച്ച

.
എതിര്‍ത്തോട് സ്വദേശി രഞ്ജിത്ത് എന്ന ബങ്കനെയാണ് (29) കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.

കാസറഗോഡ്, പാടിയില്‍ മധ്യവയസ്‌കനെ മാരകായുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാടി വില്ലേജിലെ എതിര്‍ത്തോട് സ്വദേശി രഞ്ജിത്ത് എന്ന ബങ്കനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.
2021 ഏപ്രില്‍ 3-ാം തീയതി രാത്രി 10:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാടി ഗ്രാമത്തിലെ എതിര്‍ത്തോട് സ്വദേശിയായ രാഘവ സി.എച്ച് എന്നയാളെ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നെഞ്ചിനും കൈക്കും ഗുരുതരമായി പരിക്കേറ്റ രാഘവ തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന നിബിന്‍ ജോയ് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി, അഡ്വക്കേറ്റ് ചിത്രകല എം എന്നിവര്‍ ഹാജരായി. ശാസ്ത്രീയമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത

Scroll to Top