അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി ദീപാദാസ് മുന്‍ഷി


നേരത്തെ വി ഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു
അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി ദീപാദാസ് മുന്‍ഷി
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ അമര്‍ഷം കടുപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി. മന്ത്രിസഭയുടെ ഭാഗമാവണമെന്ന് എഐസിസി രമേശ് ചെന്നിലയോട് ആവശ്യപ്പെടും.

നേരത്തെ വി ഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും സംസാരിച്ചു. ജോസഫ് വാഴക്കന്‍, വി ടി ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി എന്നിവരും നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. ശേഷം ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു. ആഭ്യന്തര വകുപ്പ് നല്‍കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുമോയെന്നത് ആകാംക്ഷ.

തമ്മില്‍ പിണങ്ങിപ്പോകല്ലേ…; രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വി ഡി സതീശന്‍

തമ്മില്‍ പിണങ്ങിപ്പോകല്ലേ…; രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വി ഡി സതീശന്‍
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അമര്‍ഷത്തിലായിരുന്നു രമേശ് ചെന്നിത്തല. വി ഡി സതീശന് ആശംസ പോലും നേരാതെ ഗുരുവായൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഗുരുവായൂര്‍ സന്ദര്‍ശന വേളയില്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം

Scroll to Top