വയനാട് മണ്ണിടിച്ചില്‍; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയില്‍ എത്ര പേര്‍ കുടുങ്ങിയെന്ന് അവ്യക്തം, മന്ത്രിമാര്‍ ജില്ലയിലേക്ക് പുറപ്പെട്ടു

മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്.
മേപ്പാടി: വയനാട് കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണസംഖ്യ ഉയരുന്നു. മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവര്‍ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. അതേസമയം, മന്ത്രിമാരായ ടി സിദ്ധീഖും അനില്‍ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിച്ചത്. നിലവില്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നിരുന്നു. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മതില്‍ ഉള്‍പ്പെടെ ഇടിഞ്ഞുവീണാണ് അപകടം. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയില്‍ പെയ്തത്. തൊഴിലാളികളും റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആശങ്ക. അഞ്ച് പേരെ ആശുപത്രിയിലാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ 9 പേരാണ് വയനാട് വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്.

വയനാട് അപകടം ദൗര്‍ഭാ?ഗ്യകരമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നു. മണ്ണ് മാറ്റണമെന്ന് 20ന് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കരാറുകാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

Scroll to Top