Home Kerala ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള്‍ കൂടി പിടിയില്‍

by KCN CHANNEL
0 comment

ആലപ്പുഴയില്‍ 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒന്നാം പ്രതി തസ്ലീമ സുല്‍ത്താനയുടെ മുന്‍ ഭര്‍ത്താവ് സുല്‍ത്താനാണ് തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ വച്ച് എക്‌സൈസിന്റെ പിടിയിലായത്. മലേഷ്യയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തെത്തിച്ചത് സുല്‍ത്താന്‍ എന്നാണ് എക്‌സൈസ് സംശയിക്കുന്നത്

രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുല്‍ത്താനയും ഫിറോസും നിലവില്‍ റിമാന്‍ഡില്‍ ആണ്. ഇരുവരും കഞ്ചാവിന്റെ ഉറവിടത്തെ പറ്റി യാതൊരു സൂചനയും ചോദ്യം ചെയ്യലില്‍ എക്‌സൈസ് സംഘത്തിന് നല്‍കിയിരുന്നില്ല. എന്നാല്‍ തസ്ലീമയുടെ ഫോണില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മുന്‍ ഭര്‍ത്താവ് ചെന്നൈ സ്വദേശിയായ സുല്‍ത്താനെ പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. സുല്‍ത്താന്‍ കേസിലെ മുഖ്യ കണ്ണിയെന്നു ബോധ്യപ്പെട്ട എക്‌സൈസ് സംഘം ഇയാള്‍ക്കായി ചെന്നൈയില്‍ വലയൊരുക്കിയിരുന്നു. എന്നാല്‍ തസ്ലീമ പിടിയിലായെന്നു മനസ്സിലായ സുല്‍ത്താന്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടുത്തെ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ചെന്നൈയില്‍ ഒരു ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തിവരികയാണ് സുല്‍ത്താന്‍. സ്ഥാപനത്തിന്റെ മറവിലാണ് ലഹരി ഇടപാടുകള്‍. മലേഷ്യയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിച്ചത് സുല്‍ത്താന്‍ ആണെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. സുല്‍ത്താന്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയാണ്. സുല്‍ത്താനെ ആലപ്പുഴയിലെ എക്‌സൈസ് ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്യും. സുല്‍ത്താന്‍ എത്തിച്ചു തരുന്ന ലഹരിയുമായി കേരളത്തില്‍ സിനിമാ മേഖലയില്‍ അടക്കം ഇടപാടുകള്‍ നടത്തുന്നത് തസ്ലീമയാണ്. കേസിലെ മുഖ്യ കണ്ണി കൂടി പിടിയിലായതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് എക്‌സൈസ് വിലയിരുത്തല്‍.

You may also like

Leave a Comment