പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകും.

മാസപ്പടിക്കേസില്‍ ഇഡി ശിപാര്‍ശ പ്രകാരം പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകും. നിയമോപദേശം അടുത്തയാഴ്ച ലഭിക്കുമെന്നാണ് സൂചന. വിഷയത്തില്‍ തുടര്‍നടപടി സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ളില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.
തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി ശിപാര്‍ശയില്‍ കേസ് എടുക്കുന്നതില്‍ തീരുമാനം വൈകും. നിയമോപദേശം അടുത്ത ആഴ്ച മാത്രമാണ് സര്‍ക്കാറിന് ലഭിക്കുക. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നിയമപദേശം നല്‍കുകയുള്ളൂ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി ശുപാര്‍ശ അതീവ ഗൗരവമാണെന്നും കേസെടുക്കണമെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. കേസെടുക്കേണ്ട സാഹചര്യമെന്നാണ് കെപിസിസി യോഗത്തില്‍ മുഖ്യമന്ത്രി വിലയിരുത്തിയത്. എന്നാല്‍, എടുത്ത് ചാടി നടപടി വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുധാരണ. പിണറായിക്കെതിരായ തുടര്‍നടപടി ആലോചിച്ച് മതിയെന്ന് വിടി ബല്‍റാം അഭിപ്രായപ്പെട്ടു. ഉടനടി കേസെടുക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട്.

കരുതലോടെ നിയമവിശങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. പിണറായിക്കെതിരായ ഉടന്‍ കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും ആലോചിച്ച് നീങ്ങണമെന്ന് വി ടി ബല്‍റാം അഭിപ്രായപ്പെട്ടു. നിയമപരമായി പരിശോധനയ്ക്ക് ശേഷം തുടര്‍നടപടി എന്നും കേസെടുക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവം ഗൗരവതരമാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിന് ശേഷം സണ്ണി ജോസഫ് പ്രതികരിച്ചു. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് നിയമോപദേശം നല്‍കുക.

Scroll to Top