കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകള്‍ കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. പരിശോധനയില്‍ കണ്ടെത്തിയ വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരമെന്ന് വിശദീകരണം. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോര്‍ട്ട് രേഖകളും വിജിലന്‍സ് ശേഖരിച്ചു. 400 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
പുലര്‍ച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്.
അനധികൃത പണം കണ്ടെത്തിയതോടെ ഷാജിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പണത്തിന് കൃത്യമായ സോഴ്സ് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഷാജിയെ അറസ്റ്റ് ചെയ്യും.
more recommended stories
-
Majlis arts & science college 2024 25 / വർഷത്തെ ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു
100% കമ്പനി ഇന്റേൺഷിപ്പോടു കൂടി ഗ്രാഫിക്സ്,.
-
കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍നിന്നും ഒരാള്‍ പുഴയിലേക്ക് എടുത്ത് ചാടിയതായി വിവരം
കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍നിന്നും ഒരാള്‍ പുഴയിലേക്ക് എടുത്ത്.
-
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലേക്കും സ്പോര്‍ട്സ് സ്കൂളിലേക്കും പ്രവേശനം ലഭിച്ച കുട്ടികള്‍ക്കൊപ്പം മനോജ് പള്ളിക്കര
നീലേശ്വരം : കഴിഞ്ഞ എട്ടു വര്‍ഷമായി.
-
കാസര്‍കോട് മുന്നാട് നാടന്‍ കൈത്തോക്കുമായി ഒരാള്‍ പിടിയില്‍
മൂന്നാട് വട്ടപ്പാറ സ്വദേശി അശോകന് സിയാണ്.