കൊവാക്‌സിന്‍ വിദേശത്ത് ഉത്പാദിപ്പിക്കാന്‍ സാദ്ധ്യത ; തീരുമാനം വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ വിദേശത്ത് ഉത്പാദിപ്പിക്കുന്നതിന്റെ സാദ്ധ്യത തേടുന്നു. താത്പര്യമുളള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഫോര്‍മുല കൈമാറുന്നത് ആലോചനയിലാണെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനാണ് നടപടി. വിദേശ രാജ്യത്തെ കമ്ബനികളുമായി ഇതിനുളള ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം.

കൊവാക്‌സിന്റെ ഇന്ത്യയിലെ പ്രതിവര്‍ഷ ഉത്പാദനം 70 കോടിയാക്കി ഉയര്‍ത്താനുളള ശ്രമത്തിലാണ് ഭാരത് ബയോടെക്.

ഉത്പാദനം കൂട്ടാനുളള മാര്‍ഗം എന്ന നിലയിലാണ് സാങ്കേതിക വിദ്യ കൈമാറ്റം ആലോചിക്കുന്നത്. വിദേശത്ത് നിന്ന് വാക്‌സിന്‍ നിര്‍മ്മിച്ച് ഇറക്കുമതി നടത്താനായാല്‍ നിലവിലെ ദൗര്‍ലഭ്യത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഭാരത് ബയോടെക്കും, ഐ സി എം ആറും, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.

ബ്രിട്ടീഷ് കമ്ബനിയായ അസ്ട്രാസെനക്കയില്‍ നിന്ന് സാങ്കേതിക വിദ്യ വാങ്ങിയാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും കൊവാക്‌സിന്‍ അടിയന്തര ഉപയോഗാനുമതി നേടുന്നതിന്റെ പ്രക്രിയ പുരോഗമിക്കുകയാണ്. മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഇറാന്‍, പരാഗ്വേ, ഗ്വാട്ടിമാല, നിക്കരാഗ്വ, ബോട്‌സ്വാന, സിംബാവേ തുടങ്ങിയ രാജ്യങ്ങളില്‍ കൊവാക്‌സിന്‍ ഉപയോഗത്തിന് അനുമതിയുണ്ട്.

KCN

more recommended stories