ബക്രീദിന് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി. ഏറ്റവും കൂടുതല്‍ രോഗബാധയുള്ള മേഖലകളില്‍ ഇളവുകള്‍ അനുവദിച്ചത് അപകടകരമായ തീരുമാനമായിരുന്നുവെന്ന് സുപ്രീംകോടതി വിലയിരുത്തി.
ഇളവുകള്‍ അനുവദിച്ചതിന് കേരളം കേരള സര്‍ക്കാര്‍ നിരത്തിയ ന്യായകരണങ്ങളൊന്നും സുപ്രീം കോടതി അംഗീകരിച്ചില്ല. ഏറ്റവും കൂടുതല്‍ രോഗബാധയുള്ള കാറ്റഗറി ഡിയില്‍ ഇളവുകള്‍ അനുവദിച്ചത് എന്തിന് എന്ന് കോടതി ചോദിച്ചു. അപകടകരമായ തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കൊടുക്കരുതായിരുന്നെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. പൗരന്റെ ആരോഗ്യം, ജീവന് എന്നീ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതല്ല കോവിഡ് വ്യാപന സമയത്തെ ഈ തീരുമാനമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ പല ഇളവുകളും പെരുന്നാളിനോടനുബന്ധിച്ച് തുടങ്ങിയതല്ലെന്നും കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇളവുകള്‍ നല്‍കിവരുന്നുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഈ മാസം 17ന് ഇറക്കിയ വിജ്ഞാപനമനുസരിച്ച് എ സോണില്‍ അനുവദിച്ച ഇളവ് മറ്റ് സോണുകളില്‍ കൂടി ബാധകമാക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇളവുകള്‍ നേരത്തെയുള്ളതാണെന്ന വാദം തെറ്റാണെന്നും കോടതി വിമര്‍ശിച്ചു. കേരളത്തില്‍ ദൗ4ഭാഗ്യകരമായ സാഹചര്യമാണുള്ളതെന്നും കോടതി നീരീക്ഷിച്ചു. വൈകിയ വേളയില്‍ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹര്‍ജി നല്കിയിരുന്നെങ്കില് വിജ്ഞാപനം റദ്ദാക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു.
ഭാവിയിലേക്ക് ഒരു പാഠമാകാന്‍ വേണ്ടി ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചില്ല.വിഷയം ശ്രദ്ധയില്‍പെടുത്തിയതിന് ഹര്‍ജിക്കാരനായ ഡല്‍ഹി സ്വദേശി പി കെ ഡി നമ്ബ്യാരെ നമ്ബ്യാരെ കോടതി അഭിനന്ദിച്ചു.
നേരെത്തെ, ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നാണ് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.
ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ സമയത്ത് അനുചിതമായ നടപടിയായി പോയി ഇത്. ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്ബരാഗത യാത്രകളും തീര്‍ത്ഥാടനങ്ങളും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തെ പോലൊരു സംസ്ഥാനം ഇത്തരമൊരു പിന്തിരിപ്പന് തീരുമാനമെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
മൂന്നാം തരംഗത്തെ നേരിടാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ച പ്രധാനമന്ത്രിയെ ഐഎംഎ അഭിനന്ദിച്ചു. പ്രതിരോധ വാക്സിന് കൂടുതല്‍ കാര്യക്ഷമാക്കാനുള്ള നടപടി, ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവ ഈ സമയത്ത് സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നടപടികളാണ്. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഒട്ടേറെ മതപരമായ യാത്രകളും ചടങ്ങുകളും റദ്ദാക്കി. വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീംകോടതി എല്ലാവരും മൂന്നാം തരംഗത്തെ നേരിടുന്നതിന് ജാഗരൂകണമെന്നും നിര്‍ദേശിച്ചു. മെഡിക്കല്‍ ആരോഗ്യ മേഖലയുടെ സേവനങ്ങളിലൂടെ കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ കേരളം, മഹരാഷ്ട്ര എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും കേസുകള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ഐഎംഎ ചൂണ്ടിക്കാട്ടി.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.