വാളയാര്‍ ഡാമില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി

വാളയാര്‍: വാളയാര്‍ ഡാമില്‍ അപകടത്തില്‍ പെട്ട 3 വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെ കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകന്‍ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ ആന്റോ സഞ്ജയ് കൃഷ്ണന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഇന്നലെ പകല്‍ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാര്‍ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂര്‍ ഭാഗത്താണ് സംഘം കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം വെള്ളത്തില്‍ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെടുകയായിരുന്നു. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴ്ന്നതാണ് മരണത്തിന് കാരണം.

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റും സ്‌കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. കോയമ്ബത്തൂര്‍ മളമച്ചാന്‍പെട്ടി ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥകളാണ് ഇവര്‍.

KCN

more recommended stories