മുല്ലപ്പെരിയാറില്‍ 2006 മുതലുള്ള നിലപാട്; ഫേസ്ബുക്ക് കുറിപ്പുമായി വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്‌ബോള്‍ 2006 മുതല്‍ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു വിഎസ് പത്രക്കുറിപ്പിലും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയത്.

‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം എന്നും തുടര്‍ന്ന് 152 അടയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്’ എന്നായിരുന്നു ആ വാക്കുകള്‍. മുല്ലപ്പെരിയാര്‍ ഡി കമ്മിഷന്‍ ചെയ്യേണ്ടതിന്റെ ആവശ്യകത എണ്ണിപ്പറഞ്ഞായിരുന്നു വിഎസിന്റെ വാര്‍ത്താക്കുറിപ്പ്.

KCN

more recommended stories