സയ്യിദ് മുഷ്താഖ് അലി ട്രോഫി: തമിഴ്‌നാടിനെതിരെ കേരളത്തിന് പരാജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് പരാജയം. അഞ്ച് വിക്കറ്റിനാണ് തമിഴ്‌നാട് കേരളത്തെ കീഴടക്കിയത്. ജയത്തോടെ തമിഴ്‌നാട് സെമിഫൈനലില്‍ കടന്നു. കേരളം മുന്നോട്ടുവച്ച 182 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ 5 വിക്കറ്റ് ശേഷിക്കെ തമിഴ്‌നാട് മറികടക്കുകയായിരുന്നു. ബാറ്റര്‍മാരുടെ കൂട്ടായ പ്രകടനമാണ് അവരെ കൂറ്റന്‍ ഈ മികച്ച സ്‌കോര്‍ മറികടക്കാന്‍ സഹായിച്ചത്. സായ് സുദര്‍ശന്‍ (46) അവരുടെ ടോപ്പ് സ്‌കോററായി. കേരളത്തിനായി ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ 3 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്. 13 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയില്‍ പതറിയ കേരളത്തെ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്‌കോറിലെത്തിച്ചത്. 26 പന്തുകള്‍ നേരിട്ട് 65 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിഷ്ണുവാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ (51), സച്ചിന്‍ ബേബി (33) എന്നിവരും കേരളത്തിനായി തിളങ്ങി.

KCN

more recommended stories