ഇന്ത്യയില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചേക്കും

ന്യൂഡല്‍ഹി :ഡിസംബര്‍ 15 മുതല്‍ ഇന്ത്യയില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ രീതിയില്‍ പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് നിയന്ത്രിതമായ രാജ്യങ്ങളിലേക്കു മാത്രമേ സര്‍വീസുകള്‍ അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള എയര്‍ ബബിള്‍ കരാറു പ്രകാരം കോവിഡ് കേസുകള്‍ വീണ്ടും തലപൊക്കിയ 14 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും തുടര്‍ന്നേക്കും.
ഇതില്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളും ഉള്‍പ്പെടും. ഈ വര്‍ഷം അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡ് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍വീസുകള്‍ക്ക് ഈ മാസം 30 വരെയാണ് വിലക്കേര്‍പ്പെടുത്തിയത്.

വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, വന്ദേ ഭാരത് സര്‍വീസുകള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയാണു നിലവില്‍ സര്‍വീസ് നടത്തുന്നത്. ക്രിസ്മസ് പുതുവത്സര അവധി സമയമായതിനാല്‍ ടിക്കറ്റ് നിരക്കുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് വിവരം.

KCN

more recommended stories