തിരുവനന്തപുരം: ഒമിക്രോണ്‍ ആശങ്ക പരക്കുമ്പോള്‍ സംസ്ഥാനത്ത് സമയപരിധി കഴിഞ്ഞിട്ടും മറ്റ് കാരണങ്ങളില്ലാതെ രണ്ടാം ഡോസ് വാക്സീനെടുക്കാനുളളവര്‍ ഏഴുലക്ഷത്തിലേറെ. എട്ടുലക്ഷത്തിലേറേ പേര് ഒന്നാം ഡോസ് കുത്തിവയ്പെടുത്തിട്ടില്ല. ബോധവത്കരണം ലക്ഷ്യമിട്ട് പ്രത്യേക വാക്സീനേഷന് ക്യാംപെയിന് ഇന്ന് തുടങ്ങും.
സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സീനേഷന് 64 ശതമാനത്തിലെത്തി നിലച്ച മട്ടാണ്. സമയപരിധി കഴിഞ്ഞിട്ടും വാക്സീനെടുക്കാത്തവര്‍ ആകെ 14,18,709 പേര്. മൂന്ന് ലക്ഷത്തിലേറെ പേര് ആദ്യ ഡോസിനു ശേഷം പോസിറ്റീവായവരാണ്. എഴുപതിനായിരത്തിലേറെ പേര് ആദ്യ ഡോസിനുശേഷം മറ്റ് രാജ്യങ്ങളിലേക്ക് മടങ്ങി. രണ്ടുലക്ഷത്തിലേറേ പേര് കണക്കുകളിലെ ഇരട്ടിപ്പില്‍ വന്നവരെന്നാണ് സര്‍ക്കാര്‍ രേഖ.
അലര്‍ജിയുളളവര്‍, മരണപ്പെട്ടവര്‍ ഇവരെയൊക്കെകൂടി ഒഴിവാക്കിയ ശേഷവും 7, 27,274 പേര് രണ്ടാം ഡോസെടുക്കാന്‍ ബാക്കിയുണ്ട്. ഒന്നാം ഡോസ് വാക്സീനേഷനും 96 ശതമാനമെത്തിയശേഷം കാര്യമായ ചലനമില്ല. ഒന്നാം ഡോസിന് അര്‍ഹരായ എട്ടു ലക്ഷത്തിലേറെ പേരാണ് ഇനിയും ബാക്കിയുളളത്. ഇവരെ ലക്ഷ്യമിട്ടാണ് വാര്‍ഡുതല ക്യാംപെയിന് തുടങ്ങുന്നത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.