പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ പിടിച്ചാല്‍ കടുത്ത നടപടി

കോഴിക്കോട്: വന്യജീവി സംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെപിടിക്കുന്നത് കര്‍ശനമായി വിലക്കാന്‍ വനംവകുപ്പ്. പലപ്പോഴും നിബന്ധന പാലിക്കാതെ നാട്ടുകാരുടെ മുന്നില്‍ പാമ്പിനെവെച്ച് പ്രദര്‍ശനം നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്.

വനംവകുപ്പ് പരിശീലിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. 2020-ല്‍ 1600 പേരെ പരിശീലിപ്പിച്ചതില്‍ 928 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. അഞ്ചുവര്‍ഷമാണ് ലൈസന്‍സ് കാലാവധിയെങ്കിലും ഇതിനിടയില്‍ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

വാവ സുരേഷ് വനംവകുപ്പ് നല്‍കിയ പരിശീലനത്തില്‍ പങ്കെടുക്കുകയോ സര്‍ട്ടിഫിക്കറ്റ് നേടുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും സഹായധനവും നല്‍കാന്‍ വനംവകുപ്പ് തയ്യാറായിട്ടുണ്ട്. വാവ സുരേഷിനെ പോലുള്ളവര്‍ അടിയന്തരമായി പരിശീലനപദ്ധതിയില്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പ് കര്‍ശനമായി നിര്‍ദേശിക്കും.

സ്വന്തംനിലയില്‍ പാമ്പുകളെ പിടികൂടിയതിന്റെ പരിചയമുണ്ടെങ്കിലും ശാസ്ത്രീയപരിശീലനം ഇല്ലാത്തതാണ് പാമ്പുകടിയേല്‍ക്കാന്‍ കാരണമെന്ന് തിരുവനന്തപുരം അരിപ്പയിലെ വനം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും പാമ്പുപിടിത്തപരിശീലനം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ സംസ്ഥാന നോഡല്‍ ഓഫീസറുമായ വൈ. മുഹമ്മദ് അന്‍വര്‍ പറയുന്നു.

KCN

more recommended stories