ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്ന് അനന്ത്നാഗിലെ പഹൽഗാം വനമേഖലയിൽ സുരക്ഷസേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടത്. മരിച്ചവരുടെ വിശദാംശങ്ങൾ പരിശോധിച്ചുവരുകയാണ്. ഹിസ്ബുൽ മുജാഹിദീൻ ഭീകര സംഘടനയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഭീകരരിൽ ഒരാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ അറിയിച്ചു.
more recommended stories
-
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിനിയെ.
-
ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ കേരളത്തിന് മിന്നും നേട്ടം; കേരളത്തിന്റെ യശസ്സ് വീണ്ടുമുയര്‍ത്തി എം ജി സര്‍വകലാശാല
കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ.
-
കൊല്ലത്ത് യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി
കൊല്ലം: കൊല്ലത്ത് യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി.
-
മഴക്ക് പിന്നാലെ കേരള തീരത്ത് ‘കള്ളക്കടല്‍’ ഭീഷണിയും, 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകുന്നതിനൊപ്പം കള്ളക്കടല്‍.