പ്രതികളുടെ ലൈംഗികശേഷി പരിശോധിക്കും; കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു

ഇലന്തൂർ നരബലിക്കേസിലെ പ്രതികളുടെ ലൈംഗിക ശേഷി ഉൾപ്പെടെ പരിശോധിക്കുന്നതിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. രണ്ടു ദിവസം നീണ്ട തെളിവെടുപ്പുകൾക്കുശേഷം ഇന്നു രാവിലെ ചോദ്യം ചെയ്യലിനായി എറണാകുളം പൊലീസ് ക്ലബ്ബിൽ എത്തിച്ചിരുന്നു. തുടർന്ന് പതിവു പരിശോധനകൾക്കായി മൂന്നു പ്രതികളെയും എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു. പിന്നാലെയാണ് ഫൊറൻസിക് വിഭാഗത്തിൽ പ്രതികളെ വിശദമായ ശരീര പരിശോധനയ്ക്കായി എത്തിച്ചിരിക്കുന്നത്.

മൂന്നു ദിവസം കൂടുമ്പോൾ മൂന്നു പ്രതികളുടെയും ആരോഗ്യ പരിശോധന നടത്തണമെന്ന കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കൾ കോളജിൽ എത്തിച്ചത്. തുടർന്ന് മുഖ്യ പ്രതി മുഹമ്മദ് ഷാഫി, ഭഗവൽ സിങ് എന്നിവരെ മാത്രം വാഹനത്തിൽനിന്ന് ഇറക്കി ഫൊറൻസിക് വിഭാഗത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. പ്രതികൾ ലൈംഗിക വൈകൃതത്തിന് അടിമകളായിരുന്നു എന്നതിനാൽ ഇതു സംബന്ധിച്ച തെളിവു പൊലീസിനു ശേഖരിക്കേണ്ടതുണ്ട്.

ശരീര പരിശോധന പൂർത്തിയാകുന്നതോടെ മൂന്നു പേരെയും പൊലീസ് ക്ലബ്ബിലേക്കു കൊണ്ടു പോകും. കൂടുതൽ വിവര ശേഖരണത്തിനായി ചോദ്യം ചെയ്യുന്നതു തുടരും. എന്നാൽ പ്രതികൾ പ്രത്യേകിച്ച് മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല എന്നത് പൊലീസിനെ സമ്മർദത്തിലാക്കുന്നുണ്ട്. 24നു പ്രതികളെ കോടതിയിൽ തിരികെ എത്തിക്കുന്നതിനു മുമ്പു പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതിനാണു പൊലീസ് ശ്രമിക്കുന്നത്.

KCN

more recommended stories