ലൈംഗിക പീഡനക്കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ പൊലീസ് ഹൈക്കോടതിയിലേക്ക്. എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി ഹർജി നൽകാനാണ് പൊലീസ് തീരുമാനം. ബലാൽസംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്നും എംഎൽഎ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു പൊലീസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ ഹർജി നൽകാനാണ് പൊലീസ് തീരുമാനം. വിഷയത്തിൽ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി.
അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാൻ നിർദേശിച്ച് തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതിയാണ് എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചത്. യാതൊരു രാഷ്ട്രീയ ഇടപെലും നടത്തരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കണം എന്നുമുള്ള കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. തിരുവനന്തപുരം ജില്ലാ കോടതിയിൽ ലഭിച്ച മുൻകൂർ ജാമ്യാപേക്ഷ വാദം കേൾക്കുന്നതിനു സെഷൻസ് കോടതിക്കു കൈമാറുകയായിരുന്നു.
more recommended stories
-
കെഎസ്ആര്‍ടിസിയില്‍ വന്‍ നടപടി: ഒരു ഡ്രൈവറെ പിരിച്ചുവിട്ടു, ഒരാള്‍ക്ക് സസ്പെന്ഷന്; തീരുമാനം അപകടങ്ങളുടെ പശ്ചാത്തലത്തില്‍
തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍.
-
അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് മന്ദഗതിയില്‍, ഉച്ചവരെ 24.23 ശതമാനം
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട.
-
ആകാശയാത്രയില്‍ 35കാരിക്ക് രക്ഷകനായി കാസര്‍കോട്ട്കാരന്‍ ഡോക്ടര്‍
ബുധനാഴ്ച രാവിലെ 6.10ന് ചെന്നൈയില്‍ നിന്ന് ദുബൈയിലേക്ക്.
-
തോയമ്മല്‍ യുവജന സമിതിയുടെ പ്രവര്‍ത്തന ഫണ്ട് ഉല്‍ഘാടനം ചെയ്തു.
പ്രശസ്ത ദേശീയ പുസ്കാര ജേതാവ് ശ്രീ സെന്ന.