അർധരാത്രി വീട്ടിൽ കടന്നുകയറി കത്തി കാട്ടി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെ ഗുരുതര കുറ്റങ്ങൾ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സന്തോഷിനെതിരെ തെളിഞ്ഞതോടെ ഇയാളെക്കുറിച്ചു പൊലീസ് കൂടുതൽ വിശദമായ അന്വേഷണത്തിന്.
സന്തോഷിന്റെ കഴിഞ്ഞ ഒരു വർഷത്തെ രാത്രി യാത്രകളും നഗരത്തിൽ സ്ത്രീകൾക്കെതിരായുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും ചേർത്താണ് അന്വേഷിക്കുന്നത്. ലൊക്കേഷൻ അറിയുന്നതിനായി സന്തോഷിന്റെ ഫോൺ റെക്കോർഡ് പരിശോധിക്കാൻ തീരുമാനിച്ചു. കുറവൻകോണത്ത് വീട്ടിൽ കയറി വിദ്യാർഥിനിയെ ആക്രമിച്ചതിനു സമാനമായ കുറെ പരാതികൾ ഒരു വർഷത്തിനിടെ നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്.
ആ സംഭവങ്ങൾ നടന്ന സമയത്തു സന്തോഷിന്റെ ഫോൺ ലൊക്കേഷൻ എവിടെയായിരുന്നു എന്നാണു പരിശോധിക്കുന്നത്. പ്രധാനമായും മ്യൂസിയം, പേരൂർക്കട, കന്റോൺമെന്റ് മേഖലയിൽ നിന്നു ലഭിച്ച പരാതികളാണു പുനഃപരിശോധിക്കുന്നത്. സന്തോഷിന്റെ സാന്നിധ്യം സംഭവസ്ഥലങ്ങളിൽ ഉണ്ടായിരുന്നെന്നു കണ്ടെത്തിയാൽ പരാതിക്കാരിൽ നിന്നു വിശദമായ മൊഴിയെടുക്കും.
വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ ഇന്നു മ്യൂസിയം പൊലീസ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും. 5 ദിവസം കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ ഇന്നു കോടതി പരിഗണിക്കും. അതിനു ശേഷം വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെളിവെടുപ്പിനായി േപരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.