ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയിട്ടില്ലെന്ന് ആരോപണ വിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂർ. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ആരോപണത്തിനു പിന്നില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും സൈബി, ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. സൈബിയുടെ വിശദീകരണം പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഉടൻ യോഗം ചേരും.
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ സൈബിക്കെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങിയിരുന്നു. കേന്ദ്ര നിയമ മന്ത്രായലത്തിൽനിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സംഭവത്തിൽ സൈബിയുടെ വിശദീകരണം തേടാനും ബാർ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൈബി ബാർ കൗൺസിലിന് കത്തു നൽകിയത്.
തനിക്കെതിരെ ഗൂഢാലോചന നടന്നെന്നാണ് സൈബി നൽകിയ പ്രധാന വിശദീകരണം. താൻ ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയിട്ടില്ല. അഭിഭാഷക അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിനു പിന്നിൽ. ഈ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ താൻ നിരപരാധിയാണെന്നും സൈബി വിശദീകരിച്ചിട്ടുണ്ട്. വിശദീകരണം പരിശോധിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് കേരളയുടെ യോഗം ഇന്നു തന്നെ ചേരുമെന്നാണ് വിവരം.
നേരത്തെ, ഒരു കൂട്ടം അഭിഭാഷകരാണ് സൈബിക്കെതിരെ കേന്ദ്ര നിയമ മന്ത്രാലയത്തിനു പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും തേടുമെന്ന് ബാർ കൗൺസിൽ അറിയിച്ചു.
more recommended stories
-
നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണം’; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി
തിരുവനന്തപുരം: അന്തരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍.
-
വീണ്ടും വിവാദ പ്രസംഗവുമായി മോദി; ‘ജനങ്ങളുടെ സമ്പത്ത് കോണ്‍ഗ്രസ്-എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കും’
ദില്ലി: തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടത്തിയ.
-
മനുഷ്യശരീരത്തിന് ഹാനീകരം; എംഡിഎച്ച്, എവറസ്റ്റ് കറി പൗഡറുകള്‍ നിരോധിച്ച് നേപ്പാള്‍
ദില്ലി: ഇന്ത്യന്‍ ഉത്പന്നങ്ങളായ എംഡിഎച്ച്, എവറസ്റ്റ്.
-
സി പി എം സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്തു : രവീശ തന്ത്രി
കാസര്‍ഗോഡ്: കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും.