മസാല ബോണ്ട് ഇറക്കിയതിൽ നിയമലംഘനം ആരോപിച്ച് ഇഡി നൽകിയ സമൻസുകൾക്കെതിരെ മുൻ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ വിശദവാദത്തിനായി ഹൈക്കോടതി അടുത്ത മാസത്തേക്കു മാറ്റി. ജസ്റ്റിസ് ഷാജി പി.ചാലിയാണു ഹർജികൾ പരിഗണിക്കുന്നത്. മസാല ബോണ്ട് ഇറക്കാനായി കിഫ്ബി അപേക്ഷ നൽകിയതിനെ തുടർന്ന് എൻഒസി നൽകിയിരുന്നതായി ആർബിഐ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മാസംതോറുമുള്ള റിട്ടേൺ ഇതുവരെയുള്ള എല്ലാ മാസവും കിഫ്ബി നൽകിയിട്ടുണ്ടെന്നും വിദേശനാണ്യ വിനിമയ നിയമം (ഫെമ) സംബന്ധിച്ചുള്ള അന്വേഷണം നടത്തേണ്ടത് ഇഡി ആണെന്നും ആർബിഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അന്വേഷണം നടത്തണമെന്ന ആവശ്യം നിലനിൽക്കുന്നതിനാൽ ബിസിനസ് ഇടപാടുകൾ നടത്തുന്നതിന് കിഫ്ബിക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ഒരു പരിധിവരെ, സാമ്പത്തിക സ്ഥാപനങ്ങൾ സഹായം നൽകാൻ വിസമ്മതിക്കുകയാണെന്നും ക്രെഡിറ്റ് നില താഴേയ്ക്കുപോകുകയാണെന്നും വിശദീകരിച്ചു. വിശദവാദം നടത്തണമെന്ന ഇരുകക്ഷികളുടെയും ആവശ്യം തുടർന്നു കോടതി അംഗീകരിക്കുകയായിരുന്നു.
more recommended stories
-
വാഹനാപകടം: റോഡിലേക്ക് തെറിച്ചു വീണ പെട്ടികളില്‍ ഏഴു കോടി രൂപ, പിടിച്ചെടുത്ത് പൊലീസ്
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വീണ്ടും അനധികൃതമായി കടത്തുകയായിരുന്നു.
-
അന്‍വറോര്‍മ്മയില്‍ അലിഞ്ഞ് കാസര്‍കോട്
കാസര്‍കോട് :കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ.
-
നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ രണ്ട്.
-
ചാല മഖാം ഉറൂസ് മേയ് 17, 18, 19 തീയ്യതികളില്‍
കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ ചാല അസ്സയ്യദ്.