കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയും പുലര്‍ച്ചയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ജിജോയും ആകാശും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെ ആറു മാസത്തേക്ക് ഇരുവര്‍ക്കും പുറത്തിറങ്ങാനാകില്ല. ആകാശ് തില്ലങ്കേരിക്കെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ 14 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. കൂട്ടാളി ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകളും നിലവിലുണ്ട്.
സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നാണ് പോലീസ് പറയുന്നത്. ഷുഹൈബ് വധക്കേസില്‍ ഇരുവരുടെയും ജാമ്യം റദ്ദാക്കാനുള്ള നടപടികളും തുടരുകയാണ്. ഷുഹൈബ് വധം പാര്‍ട്ടി ആഹ്വാന പ്രകാരമാണ് നടത്തിയതെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.