ഒറ്റത്തവണ കെട്ടിട നികുതിയും വാർഷിക കെട്ടിട ആഡംബര നികുതിയും പിരിച്ചെടുക്കാൻ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർക്കു റവന്യു വകുപ്പ് ‘ക്വോട്ട’ നിശ്ചയിച്ചു നൽകി. നിശ്ചിത എണ്ണം കെട്ടിടങ്ങൾ ഓരോ മാസവും കണ്ടെത്തി നികുതി പിരിക്കാനാണു നിർദേശം. തുടർപരിശോധനകൾക്കായി ഇൻസ്പെക്‌ഷൻ സ്ക്വാഡും രൂപീകരിച്ചു.
1975 ഏപ്രിൽ ഒന്നിനു ശേഷം നിർമാണം പൂർത്തിയാക്കിയ 50 ചതുരശ്ര മീറ്ററിൽ (539 ചതുരശ്ര അടി) ഏറെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കാണ് 1975ലെ കേരള കെട്ടിട നികുതി നിയമപ്രകാരം ഒറ്റത്തവണ നികുതി. സ്ലാബ് അടിസ്ഥാനത്തിൽ താമസ, വാണിജ്യ കെട്ടിടങ്ങൾക്കു പഞ്ചായത്ത്, നഗരസഭാ മേഖലകൾ തിരിച്ചാണു നികുതി നിരക്കുകൾ നിശ്ചയിച്ചത്. മൂവായിരം ചതുരശ്ര അടിയിലേറെ വിസ്തീർണം ഉള്ള കെട്ടിടങ്ങൾക്കാണു വാർഷിക ആഡംബര നികുതി.
സമീപകാലത്തു നിർമിച്ച കെട്ടിടങ്ങൾക്കു തദ്ദേശ സ്ഥാപനങ്ങൾ നമ്പർ അനുവദിക്കും മുൻപു റവന്യു വകുപ്പിനെ അറിയിക്കാൻ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയിട്ടുള്ളതിനാൽ ഒറ്റത്തവണ നികുതി പിരിവ് കാര്യക്ഷമമാണ്. എന്നാൽ, ഇതിനു മുൻപ് നിർമിച്ച പല കെട്ടിടങ്ങളും വില്ലേജ് ഉദ്യോഗസ്ഥർ പരിശോധിച്ചു കണ്ടെത്തുകയാണ്. തുടർന്ന് അളവെടുക്കുന്നതും റവന്യു ഉദ്യോഗസ്ഥർ തന്നെയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗവും അവരുടെ നികുതി ചുമത്താൻ ഇതേ കെട്ടിടങ്ങളിൽ അളവെടുക്കാറുണ്ട്.
എന്നാൽ, ആ അളവുകൾ റവന്യു വകുപ്പ് അംഗീകരിക്കാത്തതിനാൽ ഉദ്യോഗസ്ഥർ വീണ്ടും അതേ ജോലി ചെയ്യേണ്ടി വരികയാണ്. സംസ്ഥാനത്തെ 1666 വില്ലേജ് ഓഫിസുകളിൽ 664 എണ്ണത്തിലും നിശ്ചിത എണ്ണം ജീവനക്കാരില്ലെന്നു സർക്കാർ രേഖ. 1969 ലെ സ്റ്റാഫ് പാറ്റേൺ പ്രകാരം 5 പേരാണ് ഓഫിസിൽ ഉണ്ടാകേണ്ടത്.
more recommended stories
-
‘ഇഷ്ടരാഗം’ 24 ന്; റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തൃശൂരില്‍
ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ്.
-
മഞ്ചേശ്വരം മച്ചമ്പാടിയില്‍ വന്‍ കവര്‍ച്ച
പ്രവാസിയായ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് മോഷണം.
-
ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍; ലക്ഷ്യം കാണാതെ പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്
നീലേശ്വരം; ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും.
-
55,000 കടന്ന് സ്വര്‍ണ്ണ വില
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണം..