കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസിനു നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശും. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണു ഫ്ലാഗ് ഓഫ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ തെക്ക്–വടക്ക് ദൂരം 8 മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന വിധമാണു സർവീസ്.
ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സ്പെഷൽ സർവീസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് അവസരം. പതിവു സ്റ്റോപ്പുകൾക്കു പുറമേ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ കൂടി നാളത്തെ സ്പെഷൽ ട്രെയിൻ നിർത്തും. റഗുലർ സർവീസ് 26ന് കാസർകോട്ടു നിന്നും 28ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കും. ഇതിനുള്ള ബുക്കിങ് ഇന്നലെ ആരംഭിച്ചു.
more recommended stories
-
കാസര്‍ഗോഡ് ന്യൂജെന്‍ മയക്കുമരുന്നായ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയില്‍
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് 23 ഗ്രാം മെത്താഫിറ്റമിനും 10.
-
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ആകാശ എയര്‍
കൊച്ചി: കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ.
-
പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്ട്രോള് റൂം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ്.
-
മധൂര്‍ ഗ്രാമപഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതി.രാജി ആവശ്യപ്പെട്ട് സിപിഐഎം
മധൂര്‍ ഗ്രാമ പഞ്ചായത്തില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച്.