അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ആനകളെ ഗുജറാത്തിലെ ജാംനഗറിലേക്ക് കൊണ്ടുപോകുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഉഷ്ണതരംഗം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൂടെയാണ് ആനകളെ കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് ഹര്‍ജി. ഈ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
ഇരുപതോളം ആനകളെയാണ് ട്രക്കുകളില്‍ അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് കൊണ്ടുപോകുന്നത്. ഉഷ്ണതരംഗം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൂടെ ഈ ആനകളെ കൊണ്ടുപോപോകുന്നത് അവയുടെ ആരോഗ്യം, സുരക്ഷ എന്നിവയെ മോശം രീതിയില്‍ ബാധിക്കുമെന്ന് ആരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ജാംനഗറിലെ രാധാകൃഷ്ണന് ടെംപിൾ എലിഫന്റ് ട്രസ്റ്റാണ് 3,400 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് ആനകളെ കൊണ്ടുപോകുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അതോറിറ്റികളുടെ മേല്‍നോട്ടത്തിലല്ല ആനകളെ കൊണ്ടുപോകുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തോടും രാധാകൃഷ്ണന് ടെംപിൾ എലിഫന്റ് ട്രസ്റ്റിനോടും ഈ വിഷയത്തില്‍ നിലപാട് തേടണമെന്ന് ഹര്‍ജിക്കാരനായ അബിര്‍ ഫുക്കന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അഭിഭാഷകന് ശ്യാം മോഹനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനിടെ, ആനകളെ കൊണ്ടുപോകുന്നത് എല്ലാ അനുമതികളോടെയുമാണെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.